ഈ സാഹചര്യം മുന്നിൽ കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. സർവശിക്ഷാ അഭിയാൻ വിവരശേഖരണം പൂർത്തിയാക്കി. ഇതിൽ നിന്ന് ടിവിയും കമ്പ്യൂട്ടറും സ്മാർട്ട്ഫോണും ഇല്ലാത്ത വീടുകളിലെ കുട്ടികളെ കണ്ടെത്തും.
You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]
advertisement
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് പ്രത്യേകം ഫോം നേരത്തെ നൽകി. ടി.വി മാത്രമുളളവർ, ടിവിയും കേബിൾ കണക്ഷനും ഉള്ളവർ, കമ്പ്യൂട്ടർ ഉളള കുട്ടികൾ എന്നിങ്ങനെയാണ് വിവരശേഖരണം. നെറ്റ് കണക്ഷൻ സൗകര്യമുളള കുട്ടികൾ, സ്മാർട്ട് ഫോണും നെറ്റുമുളളവർ എന്നിവരുടെ വിവരങ്ങൾ വെവ്വേറെയാണ് ശേഖരിച്ചത്.
ഈ സൗകര്യങ്ങളൊന്നും ഇല്ലാത്തവരെയും കണ്ടെത്തി. സി.ആർ.സി കോ-ഓർഡിനേറ്റർമാർ ചുമതലയുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകരുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി .സി.ആർ.സി കോ-ഓർഡിനേറ്റർമാർ ചുമതലയുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകരുമായും അധ്യാപകരുമായും ആശയവിനിമയം നടത്തി.
ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. വിക്ടേഴ്സ് ചാനലിന്റെ സഹായത്തോടെ ക്ലാസുകൾ തുടങ്ങാനുളള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സ്കൂൾ തുറക്കാൻ ജൂലൈ രണ്ടാം വാരം കഴിഞ്ഞാൽ ഓൺലൈൻ ക്ലാസുകൾ സജീവമാക്കും. ജൂൺ പകുതിയോടെയെങ്കിലും സ്കൂളുകളിൽ അദ്ധ്യയനം തുടങ്ങാൻ അനുമതി ലഭിച്ചാൽ ശനിയാഴ്ച ഉൾപ്പടെയുളള ദിവസങ്ങൾ പ്രവൃത്തി ദിനമാക്കാനും ആലോചനയുണ്ട്.