സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാക്കുകയാണ്. അടിയന്തര സാഹചര്യമൊഴികെ സ്വകാര്യ ആശുപത്രികളിലും ഒപികൾ പ്രവർത്തിക്കരുത്. അത്യഹിത വിഭാഗം വഴി രോഗികളെ പരിശോധിക്കണം.
BEST PERFORMING STORIES:സഹായ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര: വെന്റിലേറ്ററുകൾ നിർമ്മിക്കും; രോഗിപരിചരണത്തിനായി റിസോർട്ടുകൾ വിട്ടു നല്‍കും [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍ [NEWS]
advertisement
കോവിഡ് ലക്ഷണങ്ങൾ ഉള്ള രോഗി എത്തിയാൽ സർക്കാരിൽ റിപ്പോർട്ട് ചെയ്യണം. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമെ നടത്താവു. വീട്ടിലെ സ്വകാര്യ കണ്‍സൾട്ടേഷനും നിർത്തും. പകരം മൊബൈൽ വഴി രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറണം.
ഡോക്ടർമാർക്കുള്ള മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആശുപത്രി പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണം. സന്ദർശകരെ ഒഴിവാക്കണം. 18 വയസിന് താഴയുള്ളവരെയും, 65 വയസിന് താഴെ മുകളിലുള്ളവരേയും ആശുപത്രിയിൽ സന്ദർശനം ഒരു കാരണവശാലും അനുവദിക്കരുത്.
സംഘർഷ സാധ്യത മുന്നിൽ കണ്ട് എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കണം. ആശുപത്രി ജീവനക്കാർക്ക് എല്ലാം സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി നൽകണമെന്നും ഐഎംഎ പ്രതിനിധികൾ ആവശ്യപ്പെട്ടു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");