മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് കെഎസ്എസ്ആറിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
Also Read കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി: എൻ.എസ്.എസ്
advertisement
മുന്നോക്ക സംവരണം പൊതുവിഭാഗത്തിൽ നിന്നായതിനാൽ മറ്റു സംവരണ വിഭാഗങ്ങളുടെ നിയമനത്തെ ഇതു ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവർക്കു മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സംവരണം ലഭിക്കും.
Also Read സാമ്പത്തിക പിന്നാക്കക്കാർക്കുള്ള സംവരണം അട്ടിമറിക്കുന്നു; മുഖ്യമന്ത്രിക്ക് ബിഷപ്പിന്റെ കത്ത്
ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഹയർ സെക്കൻഡറി, വൊക്കേഷനൻ ഹയർ സെക്കൻഡറി, പ്രഫഷനൽ കോളജുകൾ, ദേവസ്വം ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്തു. എന്നാൽ, സംവരണം നടപ്പാക്കാൻ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്തിരുന്നില്ല.ച ട്ടം ഭേദഗതി ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു.