TRENDING:

EMCC ഡയറക്ടറുടെ കാർ കത്തിച്ച സംഭവം; ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് പൊലീസ്

Last Updated:

കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ സരിത നായരുടെ മുഖ്യ സഹായിയാ വിനു കുമാറും അറസ്റ്റിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിൻ്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിൽ വഴിത്തിരിവ്. ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസിന്റെ കണ്ടെത്തൽ. ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വർഗീസിൻ്റെയും സഹായി ശ്രീകാന്തിനെ യും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാറും അറസ്റ്റിലായി. സരിത നായരുടെ മുഖ്യ സഹായിയാണ് വിനു കുമാർ.
advertisement

തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. വിവാദ ദല്ലാളും ഷിജു വർഗീസും ആണ് കൊച്ചിയിൽ ഗൂഢാലോചന നടത്തിയത്. വിനു കുമാറിനെ വിവാദ ഇടനിലക്കാരന് പരിചയപ്പെടുത്തിയത് സരിത നായർ ആണെന്നും കരുതുന്നു. ഷിജു വർഗീസ്, സഹായി ശ്രീകാന്ത്, ബിനു കുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Also Read ഭാര്യയുടെ മൃതദേഹം ശ്‌മശാനം വരെ ചുമന്ന് ഭർത്താവ്; കോവിഡ് ഭയന്ന് സഹായിക്കാതെ നാട്ടുകാർ

advertisement

ഗോവയിൽ നിന്നാണ് ഷിജു വർഗീസിനെയും ശ്രീശാന്തിനെയും കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ചിരുന്ന കാർ ഉൾപ്പെടെ വിനു കുമാറിനെ കോഴിക്കോട്ടുനിന്നും പിടികൂടി. കൊട്ടിയത്ത് ഒരു സ്വകാര്യ ഹോട്ടൽ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു. ഡ്രൈവർമാരുടെ മദ്യപാന സദസ്സിൽ വച്ചാണ് ഗൂഢാലോചന വിവരം പുറത്തായത്. സംഘത്തിലുണ്ടായിരുന്ന പ്രേം എന്ന ഡ്രൈവറെ മാപ്പുസാക്ഷി ആക്കാനാണ് ആലോചന.

Also Read ജനനത്തിന് ശേഷം വേർപിരിഞ്ഞ ഇരട്ട സഹോദരിമാർ മുപ്പത്തിയാറാം ജന്മദിനത്തിൽ വീണ്ടും കണ്ടുമുട്ടി

കോവിഡ് ബാധിതൻ ആയ കൃഷ്ണകുമാർ എന്ന പ്രതിയും പൊലീസിന്റെ വലയിലുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസ് അറസ്റ്റിലായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അറസ്റ്റ് ഇല്ലെന്ന് അന്ന് പോലീസ് പറഞ്ഞതോടെ മന്ത്രി ഏറെ പഴി കേൾക്കേണ്ടിയും വന്നു.

advertisement

എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായുള്ള ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.

പൊതു വിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചിരുന്നു. എന്നാൽ, എസ് എസ് എൽ സി ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

advertisement

Also Read കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ വകഭേദ വൈറസ് വ്യാപിക്കുന്നു

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കോവിഡിനെ തുടർന്ന് ഹയർ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ എട്ടു വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.

advertisement

Also Read കസേര ആകൃതിയിലുള്ള വിചിത്രമായ ബാഗ്, ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ലെങ്കിലും വില 67000 രൂപ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വർധനവുണ്ടായി. 3,60,960 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
EMCC ഡയറക്ടറുടെ കാർ കത്തിച്ച സംഭവം; ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories