കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എക്സ്റേ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ആര്യ. ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിന്‍റെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആര്യ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പറണ്ടോട് മലയടി സ്വദേശിയുമായുള്ള വിവാഹ നിശ്ചയം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് മരണം. ആര്യയുടെ പിതാവ് സുരേഷ് വിദേശത്താണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്കാരം പിന്നീട് നടത്തും.
advertisement
ചെങ്ങന്നൂർ വാഹനാപകടം; സ്കൂട്ടർ യാത്രികരായ മൂന്നു യുവാക്കൾ മരിച്ചു
ചെങ്ങന്നൂർ വെൺമണിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യാത്രക്കാരായ മൂന്ന് പേരും മരിച്ചു. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.
ഗോപൻ സംഭവം നടന്ന ഉടൻ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഓഗസ്റ്റ് 22ന് പുലർച്ചെയാണ് മരിച്ചത്. ഓഗസ്റ്റ് 21ന് രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം എന്നു കരുതുന്നു.
മലപ്പുറത്ത് വിവാഹ ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു
വിവാഹ ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റൽ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കൽതൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.
ശനിയാഴ്ച്ച കിഴിശ്ശേരിയിൽ വിവാഹ വീട്ടിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.
ഭാര്യ-ജിഷ( അധ്യാപിക, എഎംഎൽപി സ്കൂൾ, മണ്ടകക്കുന്ന്), അമൽ പ്രസാദ്, അഖില പ്രസാദ്.
