TRENDING:

Red-tape kills | നാലു സെന്റ് ഭൂമി തരം മാറ്റാൻ സർക്കാർ ഓഫീസ് കയറി മടുത്ത മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

Last Updated:

കൈക്കൂലി ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. സാധാരണക്കാരന്‌ ജീവിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ്‌ ആത്മഹത്യ ചെയ്യുന്നതെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: താമസസ്ഥലം ഉൾപ്പെടുന്ന ഭൂമി തരം മാറ്റാന്‍ കഴിയാത്തതില്‍ മനംനൊന്ത്‌ ഗൃഹനാഥന്‍ ജീവനൊടുക്കി (suicide). മാല്യങ്കര കോയിക്കല്‍ സജീവന്‍(57) ആണ്‌ മരിച്ചത്‌. വായ്പയെടുത്ത പണം തിരികെ നല്‍കാനായി താമസിച്ചിരുന്ന ഭൂമി തരം മാറ്റാനായി സര്‍ക്കാര്‍ ഓഫീസുകള്‍( Government Offices) കയറിയിറങ്ങി മനം മടുത്താണ്‌ താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന്‌ ആത്മഹത്യ കുറിപ്പില്‍ എഴുതിയതായി ബന്ധുക്കള്‍ പറഞ്ഞു. സജീവന്‍ എഴുതിയ കത്ത്‌ മൃതദേഹത്തില്‍നിന്നു ലഭിച്ചിട്ടുണ്ട്.
Sajeevan
Sajeevan
advertisement

മത്സ്യത്തൊഴിലാളിയായ സജീവന് നാല് സെന്റ്‌ ഭൂമിയും വീടുമാണ് സ്വന്തമായിട്ടുള്ളത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന വീടിന്റെ ആധാരം തിരിച്ചെടുക്കുന്നതിനായി സജീവന്‍ പലരില്‍നിന്നും കടം വാങ്ങിയ ശേഷമാണ് ആധാരം തിരിച്ചെടുത്തത്.

മറ്റൊരു ബാങ്കില്‍ കൂടുതല്‍ തുകയ്‌ക്ക്‌ ആധാരം ഈട് നല്‍കി കടം വാങ്ങിയ പണം തിരികെക്കൊടുക്കാനായിരുന്നു സജീവന്‍റെ തീരുമാനം. എന്നാല്‍ ആധാരവുമായി ബാങ്കിലെത്തിയപ്പോള്‍ ഇതു നിലമാണെന്നും പുരയിടമാക്കി മാറ്റണമെന്നും ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഭൂമി തരംമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പല തവണ വില്ലേജ്‌, താലൂക്ക്‌, ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി. ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഒന്നര വര്‍ഷത്തോളമായി ഇതിന് വേണ്ടി സജീവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം ആര്‍.ഡി ഓഫീസില്‍ പോയി തിരികെയെത്തിയപ്പോള്‍ സജീവന്‍ കടുത്ത നിരാശയിലായിരുന്നു.

advertisement

ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ സമീപത്തെ ചാഞ്ഞു നിന്ന മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്‌. തുടര്‍ന്ന് പോലീസെത്തി മൃതദേഹം പറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റി. കോവിഡ്‌ പരിശോധനയില്‍ സജീവന്‍ പോസിറ്റീവായിരുന്നതായി കണ്ടെത്തി. പിന്നീട് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Also Read- 'കണ്ണൂർ വിസി; നിയമനത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയും മന്ത്രി ആർ ബിന്ദുവും'; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇന്‍ക്വസ്‌റ്റ്‌ നടപടിക്കിടെയാണ് വസ്‌ത്രത്തില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്‌. ആ സമയത്തു കത്തു പൂര്‍ണമായി കാണാന്‍ കഴിയാതിരുന്ന ബന്ധുക്കള്‍ വാര്‍ഡ്‌ അംഗത്തിനൊപ്പം പോലീസ്‌ സ്റ്റേഷനിലെത്തി കത്തു കാണണമെന്ന്‌ ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൈക്കൂലി ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. സാധാരണക്കാരന്‌ ജീവിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ്‌ ആത്മഹത്യ ചെയ്യുന്നതെന്നാണു കത്തില്‍ എഴുതിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കത്തിലെ എഴുത്തില്‍ അവ്യക്തയുള്ളതിനാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Red-tape kills | നാലു സെന്റ് ഭൂമി തരം മാറ്റാൻ സർക്കാർ ഓഫീസ് കയറി മടുത്ത മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories