ഇതും വായിക്കുക: 'അധിക്ഷേപം അനുഗ്രഹമായി കാണുന്നു, പിണറായിയുടെ കാലം കഴിഞ്ഞു' വീണ്ടും 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി
കാർഷിക വായ്പ എഴുതി തള്ളൽ, തൊഴിൽ സൃഷ്ടിക്കൽ, കർഷക ക്ഷേമം തുടങ്ങി തെലങ്കാനയിലെ ജനങ്ങൾക്ക് അദ്ദേഹം നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റപ്പെടാതെ കിടക്കുകയാണ്. കേരളത്തെ അദ്ദേഹത്തിന്റെ അടുത്ത ഇരയാക്കരുതെന്നും കേരളത്തിന്റെ വളർച്ച തുടരാൻ പിണറായി വിജയനൊപ്പെം നിൽക്കണമെന്നും കെ കവിത പറഞ്ഞു.
“അടുത്ത ദിവസങ്ങളിൽ വോട്ട് ചെയ്യാൻ പോകുന്ന കേരത്തിലെ ജനങ്ങളോടുള്ള തെലങ്കാനയുടെ മകളുടെ ഒരു സന്ദേശമാണിത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിലെ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ ആ കോൺഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ പരാജയപ്പെടുത്തി. അവർ ജനങ്ങൾക്ക് ആറ് ഗ്യാരണ്ടികൾ നൽകിയിരുന്നു. അതിൽ പകുതി ഗ്യാരണ്ടി മാത്രമേ പാലിക്കപ്പെട്ടിട്ടുള്ളു. അത് സൗജന്യ ബസ് യാത്ര മാത്രമാണ്. അതല്ലാതെ തെലങ്കാനയ്ക്ക് നൽകിയ മറ്റൊരു ഗ്യാരണ്ടിയും നടപ്പാക്കിയിട്ടില്ല.
ഇപ്പോൾ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. തെലങ്കാനയിൽ നിന്ന് എടുക്കുന്ന അഴിമതി നിറഞ്ഞ പണമെടുത്താണ് കോൺഗ്രസ് പാർട്ടിക്കായി അവർ ധനസഹായം നൽകുന്നത്. അതുകൊണ്ട് കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കട്ടെയെന്നാണ് കേരളത്തിലെ ജനങ്ങളോടുള്ള എന്റെ അഭ്യർത്ഥന. തെലങ്കാന മുഖ്യമന്ത്രിയെ വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ മുഴുവൻ വാദവും വാഗ്ദാനങ്ങളും വ്യാജമാണ്. ദയവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക. കേരളം വിജയിക്കട്ടെ”, കെ കവിത പറഞ്ഞു.
Summary: Former BRS leader and daughter of K. Chandrashekar Rao, K. Kavitha, has launched a scathing attack on Telangana Chief Minister Revanth Reddy and the Congress party ahead of the Kerala Assembly elections. In a message directed at Kerala voters, she warned them not to fall for the "script" being presented by the Congress leadership. Kavitha alleged that the Congress party and Rahul Gandhi betrayed the people of Telangana by failing to implement the six guarantees promised during their elections. She noted that only the free bus travel scheme was partially implemented, while others—including farm loan waivers and job creation—remain unfulfilled.
