നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മില്‍
തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് മൂന്നു പതിറ്റാണ്ട് കോൺഗ്രസിലായിരുന്നു. കെഎസ്‌യുവിലൂടെ പൊതുരംഗത്തെത്തി. കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2011-16 കാലത്ത് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നെടുമങ്ങാട് മത്സരിച്ചെങ്കിലും ഭക്ഷ്യമന്ത്രി ജിആര്‍ അനിലിനോട് പരാജയപ്പെട്ടു.
advertisement
പരാജയത്തിന് പിന്നില്‍ പാര്‍ട്ടിയുടെ നിസഹകരണമാണെന്നും നെടുമങ്ങാട് മുന്‍ എംഎല്‍എ പാലോട് രവിയാണ് പരാജയത്തിന് പിന്നിലെന്നും ആരോപിച്ച് പ്രശാന്ത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് പരാതി നല്‍കി. എന്നാല്‍ പരാതി നിലനില്‍ക്കേ പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ചതിന് പ്രശാന്ത് സസ്‌പെന്‍ഷനിലുമായി.
കെ.സി.വേണുഗോപാലിനെ വിമർശിച്ച KPCC ജനറൽ സെക്രട്ടറി പിഎസ് പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കി
പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ചതിനെ തുടർന്ന് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താകുകയും ചെയ്‌തു. അങ്ങനെ മേയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വോട്ട് തേടിയ പ്രശാന്ത് 100 ദിവസത്തിനകം സിപിഎമ്മിലായി.
