സിലക്‌ഷൻ ട്രയൽസ് തടയാൻ അദ്ദേഹത്തിന് യാതൊരു അധികാരവുമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. സ്കൂൾ കോംപൗണ്ടിനകത്ത്, അണ്ടർ–17 ഫിഫ വേൾഡ് കപ്പിനായി യുഡിഎഫ് സർക്കാർ പണം അനുവദിച്ച് വികസിപ്പിച്ച സ്റ്റേഡിയമാണുള്ളത്. സ്റ്റേഡിയം എന്നതിനപ്പുറം അതൊരു സ്കൂളാണ്. ആ സ്കൂളിന്റെ ഗേറ്റ് അടയ്ക്കാൻ എംഎൽഎയ്ക്ക് യാതൊരു അധികാരവുമില്ല. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത, ധാർഷ്ട്യത്തോടു കൂടിയ നടപടിയാണിത്. ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read-വാടക കുടിശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജന്‍ MLA തടഞ്ഞു
advertisement
കേരള ബ്ലാസ്റ്റേഴ്സ് വാടക നൽകാനില്ലെന്ന് സ്പോട്സ് കൗൺസിൽ ചെയർമാൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. വാടക നൽകാനുണ്ടെങ്കിലും ചർച്ച ചെയ്യേണ്ടതായ മാർഗങ്ങളുണ്ട്. പല സ്ഥലങ്ങളിൽനിന്ന് കുട്ടികളും രക്ഷകർത്താക്കളും എത്തിയിട്ട് അവരെ വെളിയിൽ നിർത്തുന്നത് ജനാധിപത്യപരമായ നടപടിയല്ല. ഇത് അധികാരത്തിന്റെ ധാർഷ്ട്യമാണ്. സർക്കാരിന്റെ പിൻബലമുണ്ടെന്ന ധിക്കാരമാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു