കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്.പി യതീഷ് ചന്ദ്രയും തമ്മിൽ നടന്ന തർക്കം ഇങ്ങനെ
നേരത്തെ കുട്ടികളെയും സ്ത്രീകളെയും അടിച്ച ഉദ്യോഗസ്ഥനല്ലേ സുരക്ഷാ ചുമതല എന്ന് ചോദിച്ച കോടതി, ഇവർക്കെതിരെ ക്രിമിനൽ കേസുള്ളതല്ലേ എന്നും വേറെ ആരെയും കിട്ടിയില്ലേ എന്നും ചോദിച്ചു. ശബരിമലയിൽ സ്ഥിതി പരിതാപകാരമെന്നും കോടതി പരമാർശിച്ചു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് എജി വിശദീകരണം നൽകി.
പിണറായിയുടെ പ്രേതം പിടികൂടിയോ? എസ്.പിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി
advertisement
ക്രമസമാധാനപാലനത്തിന് പരിചയ സമ്പന്നരെയല്ലേ നിയോഗിക്കേണ്ടത്. ഈ ഉദ്യോഗസ്ഥർക്ക് മലയാളം അറിയാമോ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും കോടതി ഉന്നയിച്ചു. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നെത്തിയ ഭക്തർ ദർശനം നടത്താതെ തിരിച്ചുപോയതിനെയും കോടതി അപലപിച്ചു.
കൂട്ടംകൂടി ശരണം വിളിക്കുന്നത് നിയമലംഘനമാകുമോ എന്ന് ഹർജിക്കാർ ചോദിച്ചു. ആർ.എസ്.എസ്, സംഘപരിവാർ പ്രവർത്തകരായതുകൊണ്ട് ശബരിമലയിൽ പോകാൻ പാടില്ലെന്നുണ്ടോയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ശബരിമലയിൽ 144 പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ഹർജികളിലാണ് എജിയോട് വിശദീകരണം ആരാഞ്ഞത്.
ശബരിമലയിൽ തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് എ.ജി വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സംഘം ചേർന്ന് അക്രമം ഉണ്ടാക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതുകൊണ്ട് ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.
