തിരിച്ചറിയാനായി ഗ്ലാസിൽ സ്റ്റിക്കറോ മറ്റ് അടയാളങ്ങളോ ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കാണുമ്പോൾ ബീനയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായി തോന്നുന്നുവെന്നും ബാങ്കിന്റെ വീഴ്ചകൾ അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും എറണാകുളം ജില്ലാ റൂറൽ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച് പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണണമെന്നാണ് നിർദ്ദേശം.
TRENDING:Glass Door Turns Fatal | വാതിൽ ചില്ല് തറച്ച് വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു [NEWS] 6 മാസത്തിനിടയിൽ സുശാന്തിന് നഷ്ടമായത് 7 സിനിമകൾ; ചിച്ചോരെയ്ക്ക് ശേഷം ഒരു സിനിമ പോലും ലഭിച്ചില്ല [NEWS] ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം [NEWS]
advertisement
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) ബാങ്കിന്റെ ചില്ലുവാതിലിൽ ഇടിച്ച് മരിച്ചത്. ഉച്ചയോടുകൂടി ബാങ്കിലെത്തിയ യുവതി പുറത്തേക്കിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
പുറത്തേക്ക് ഇറങ്ങവേ ബീനയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.