ശബരിമലയിലെ എല്ലാ ആചാരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാരിന് കാണിക്കയിടാൻ മാത്രം നിയന്ത്രണമൊന്നും ഏർപ്പെടുത്താൻ താത്പര്യമില്ല. ആചാരലംഘനം ഉണ്ടാക്കുന്ന തീർത്ഥാടനയാത്രക്ക് പകരം സ്വന്തം വീടുകളിൽ തന്നെ കർമ്മങ്ങൾ ചെയ്യണമെന്നും അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.
ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ നിലപാടിനെതിരെ ഈ മാസം എട്ടിന് അയപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി രാവിലെ 11 മുതൽ 12.30വരെ 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക.
advertisement
Also Read- 'ഇത് കാശിന്റെ തിളപ്പമല്ല സർ; കനിവാണ് സ്നേഹമാണ് സന്തോഷമാണ്'; മറുപടിയുമായി ഗോപി സുന്ദർ
കുമ്മനം രാജശേഖരൻ, ചിദാനന്ദപുരി, ശശികല ടീച്ചർ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വർമ്മ, എസ്ജെആർ കുമാർ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പരിപാടിയിൽ പങ്കെടുക്കും. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് സർക്കാർ ശബരിമലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോർഡും സർക്കാരും തീരുമാനം പുനപരിശോധിക്കണമെന്നും അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു.