താരിഖ് അൻവറെ എ ഐ സി സി ജനറൽ സെക്രട്ടറിയായി നിയമിച്ച ശേഷം ആദ്യമായാണ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ആകാത്തതിനെ തുടർന്ന് കേരളത്തിലെ നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
ഡി സി സികളുടെ സംഘടനാ വീഴ്ചകളും കോൺഗ്രസിൽ ചർച്ച ആയിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, കാസർകോട് തുടങ്ങിയ ഡി സി സികളുടെ പ്രവർത്തങ്ങൾക്ക് എതിരെ ഘടകകക്ഷി നേതാക്കളും വിമർശനം ഉന്നയിച്ചിരുന്നു.
You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]
advertisement
പരമ്പരാഗത യു ഡി എഫ് കോട്ടളിലും വിള്ളലുണ്ടായത് ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കെ പി സി സി നേതൃമാറ്റത്തിന് ഹൈക്കമാൻഡ് തയ്യാറാകില്ല.
തെറ്റുകൾ തിരുത്തി മുന്നോട്ടു പോകണമെന്ന അഭിപ്രായം ഉണ്ടെങ്കിലും നേതൃത്വത്തിൽ മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ വ്യക്തമാക്കിയത്.
കേരളത്തിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും സമ്മതിച്ച സംഘടനകാര്യ ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ ആത്മപരിശോധന നടത്തി ആവശ്യമെങ്കിൽ തിരുത്തി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.