സ്ഥാനാർത്ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കമെന്ന് അറിയുന്നു. പ്രവര്‍ത്തക സമിതി അംഗത്വം സുധാകരന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.
അതേസമയം, പെരുമ്പാവൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ, പട്ടാമ്പി, ചടയമംഗലം സീറ്റുകളുടെ കാര്യത്തിലും കോൺഗ്രസ് അധ്യക്ഷൻ തീരുമാനമെടുക്കും.
കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മത്സരിച്ചേക്കും. കോന്നിയില്‍ അടൂര്‍ പ്രകാശ് എം പിക്ക് പകരം സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകും. വാമനപുരത്ത് സുധീര്‍ഷാ പാലോട്, നെയ്യാറ്റിന്‍കരയില്‍ എന്‍ ശക്തന്‍, നേമത്ത് കെ എസ് ശബരീനാഥന്‍, ആറന്മുളയില്‍ അബിന്‍ വര്‍ക്കി, റാന്നിയില്‍ പഴകുളം മധു, ഇടുക്കിയില്‍ റോയി കെ പൗലോസ് എന്നിവരും മത്സരിക്കുമെന്നാണ് സൂചന. അന്തിമ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.
advertisement
Summary: The Congress High Command has officially decided not to field sitting MP K. Sudhakaran for the Kannur assembly seat. Instead, T.O. Mohanan has been named the party's candidate. The party leadership stood by its earlier decision that sitting Members of Parliament (MPs) should not contest in the upcoming assembly elections.
