ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് പരിഹാസ്യമാണ്. മടിയിൽ കനമുള്ളത് ആർക്കാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. തന്റെ അഡീഷണൽ സെക്രട്ടറിക്കെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് അദ്ദേഹം ഇഡിക്ക് മുമ്പിൽ ഹാജരാവാത്തതെന്ന് വ്യക്തമാക്കണം.
Also Read- 'കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല'; പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി
advertisement
സി.എം രവീന്ദ്രൻ തെറ്റുകാരനല്ലെങ്കിൽ ഇഡിയെ പേടിച്ച് ഇല്ലാത്ത രോഗം അഭിനയിച്ച് എന്തിനാണ് ആശുപത്രിയിൽ കിടക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയണം. ആരോഗ്യവകുപ്പിനെ ഉപയോഗിച്ച് അഡീഷണൽ സെക്രട്ടറിയെ രക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജയിൽ വകുപ്പിനെ ഉപയോഗിച്ച് സ്വപ്നയെ സ്വാധീനിച്ച് സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോവുന്നവരല്ല കേന്ദ്ര ഏജൻസികൾ.
അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുമ്പിൽ ഹാജരാക്കി മാത്രമേ അവർ തിരിച്ചു പോവുകയുള്ളൂ. മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും അഴിമതി തുറന്നുകാണിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.