ഗുരുതരാവസ്ഥയിൽ കോവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസർ ജലജ ദേവി പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശത്തിൽ ആണ് ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര വീഴ്ചകളെപറ്റി ഇവർ പറയുന്നത്.
advertisement
Also Read-കേരള പൊലീസിന്‍റെ അഭിമാനമായിരുന്ന 'സെൽമ'; ഒപ്പം പ്രേംജി എന്ന പരിശീലകനും
ഓക്സിജൻ മാസ്കുകളും വെൻറിലേറ്റർ ട്യൂബുകളും കൃത്യമായ അല്ല ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന കൊച്ചി സ്വദേശി ഹാരിസ് ഇങ്ങനെ ഉണ്ടായ ഗുരുതര വീഴ്ച കാരണം ആണ് മരിച്ചത്. ഇക്കാര്യങ്ങൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു എങ്കിലും അവർ ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതെ സംരക്ഷിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നായിരുന്നു സന്ദേശം.
ഇത് പുറത്ത് വന്ന് വിവാദം ഉയർത്തിയതോടെയാണ് നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചിരിക്കുന്നത്.
