എം.എസ്.പി., കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ എന്നിവയില്‍ നിന്നായി 127 പേരും കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ നിന്ന് 132 പേരും കെ.എ.പി. നാലാം ബറ്റാലിയനില്‍ നിന്ന് 95 പേരും, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്ന് 15 പേരുമാണ് പാസ്സിംഗ് ഔട്ട് പരേഡിലൂടെ ഔദ്യോഗികമായി സേനയുടെ ഭാഗമായത്. പന്ത്രണ്ട് പ്ലാറ്റൂണുകളായി ക്രമീകരിച്ചായിരുന്നു സേനാംഗങ്ങളുടെ പരേഡ്. വിവിധ സേനാ വിഭാഗങ്ങളുടെ കമാന്‍ഡൻ്റുമാരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മേല്‍നോട്ടം വഹിച്ചു.
advertisement
പരിശീലനത്തില്‍ മികവ് പുലര്‍ത്തിയ സേനാംഗങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പുതുതായി സേനയുടെ ഭാഗമായവരില്‍ 24 ബിരുദാനന്തര ബിരുദധാരികളും, ആറ് എം.ബി.എ. ബിരുദധാരികളും, 15 ബി.ടെക്. ബിരുദധാരികളും 180 ബിരുദധാരികളും, മൂന്ന് ബി.എഡ്. ബിരുദധാരികളും 34 ഡിപ്ലോമക്കാരും 107 പ്ലസ് ടു, ഐ.ടി.ഐ. യോഗ്യതയുള്ളവരുമുണ്ട്.
