ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമേന്‍ സെന്‍, ജസ്റ്റിസ് ശ്യാംകുമാര്‍ വി.എം. എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് 60 വര്‍ഷത്തിലേറെ പഴക്കമുള്ള സൈറണ്‍ ഇനി മുഴക്കരുതെന്ന് ഉത്തരവിട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സൈറണ്‍ അവസാനം മുഴങ്ങിയത്.
കോര്‍പ്പറേഷൻ്റെ സൈറണ്‍ മുഴങ്ങുന്നത് അനുവദനീയ പരിധിക്ക് അപ്പുറമാണെന്ന് നേരത്തെ കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. പിന്നാലെ 2025 സെപ്റ്റംബര്‍ 9ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കണ്ണൂര്‍ കളക്ടര്‍ സൈറണ്‍ നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ആര്‍.ടി.ഐ. മുഖേന വിവരങ്ങള്‍ ശേഖരിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
advertisement
1965 ല്‍ സ്ഥാപിതമായ കോര്‍പ്പറേഷന്‍ സൈറണ്‍ ഇന്ത്യാ-പാക് യുദ്ധകാലത്ത് പ്രദേശത്തെ താമസകാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. പിന്നീടിങ്ങോട്ട് നഗരത്തിലെ ജനങ്ങള്‍ സമയം അറിഞ്ഞത് സൈറണ്‍ മുഴങ്ങുന്നതിലൂടെയായിരുന്നു. രാവിലെയും വൈകിട്ടും ആറുമണിക്കും ഉച്ചയ്ക്ക് ഒരു മണിക്കുമാണ് സൈറണ്‍ മുഴങ്ങിയിരുന്നത്. സമയം ഡിജിറ്റലും സ്മാര്‍ട്ടുമായിട്ടും സൈറണ്‍ തുടരുകയായിരുന്നു. വര്‍ഷങ്ങളുടെ ഈ കോര്‍പ്പറേഷന്‍ സൈറണ്‍ ആചാരത്തിനാണ് ഇന്ന് അന്ത്യമായത്.
