പതിനൊന്നാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന് വളരെ സവിശേഷമായ ഒരു വാസ്തുവിദ്യാ ശൈലിയുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. കാഞ്ഞിരങ്ങാട് എന്ന പേര് വന്നത് മുതല്‍ വൈദ്യനാഥനായ ശിവൻ്റെ പ്രതിഷ്ഠവരെയുള്ള കഥകള്‍. ചോള രാജാവായ ശതസോമന്‍ അന്തര്‍ജനങ്ങള്‍ക്ക് ഭജനമിരിക്കുവാനായി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശതസോമന്‍ തന്നെ ഈ ക്ഷേത്രം കശ്യപഗോത്രക്കാര്‍ക്ക് ദാനം നല്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. മറ്റൊന്ന് ത്വക്ക് രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ 12 ആദിത്യന്മാരില്‍ ഒരാള്‍ ക്ഷേത്രത്തിലെ വിഗ്രഹം പൂജ നടത്തിയെന്നാണ് ഒരു വിശ്വാസം.
advertisement
മാറാവ്യാധികളും രോഗപീഡകളും മാറുവാന്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന ഈശ്വര സന്നിധിയാണിവിടം. കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന ശിവന് ക്ഷീരധാരയും ജലധാരയും വഴിപാടായി നല്‍കി ക്ഷേത്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് ഭജനയിരുന്നാല്‍ കണ്ണ് ത്വക്ക് രോഗങ്ങൾ പൂര്‍ണ്ണമായും മാറുമെന്നാണ് വിശ്വാസം.
