കഥകളി ആചാര്യന്‍ പത്മശ്രീ സദനം ബാലകൃഷ്ണന്‍ ആശാന്‍, കള്‍ച്ചറല്‍ സെൻ്റര്‍ ഡയറക്ടര്‍ കെ.കെ. ഗോപാലകൃഷ്ണന്‍, കഥകളി സ്‌കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കഥകളി ഉത്സവം അരങ്ങേറിയത്. കോട്ടയത്ത് തമ്പുരാൻ്റെ ബകവധം, കിര്‍മീരവധം, കല്യാണ സൗഗന്ധികം എന്നീ ആട്ടക്കഥകളുടെ സമ്പൂര്‍ണ അവതരണമാണ് കഥകളി ഉത്സവത്തില്‍ നടന്നത്. കോട്ടയത്ത് തമ്പുരാൻ്റെ ആട്ടക്കഥകളില്‍ മാസറ്റര്‍പീസ് എന്നു വിശേഷിപ്പിക്കുന്ന നിവാതകവച കാലകേയവധത്തോടെയാണ് കഥകളിക്ക് സമാപനമായത്.
ഉര്‍വശി ശാപം ഉപകാരമായി മാറി എന്ന ചൊല്ലിന് അടിസ്ഥാനമായ കഥാതന്തുവില്‍ കാലകേയവധം രണ്ടാംഭാഗം അരങ്ങിലെത്തി. മദാലസയും ദേവനര്‍ത്തകിയുമായ ഉര്‍വശിക്ക് അര്‍ജുനനോട് തോന്നുന്ന പ്രേമ പാരവശ്യവും ഉര്‍വശിയുടെ ചാപല്യത്തെ അര്‍ഹിക്കുന്ന വെറുപ്പോടെ നിഷേധിക്കുന്ന അര്‍ജുനനും തമ്മിലുള്ള അഭിനയ മൂഹൂര്‍ത്തങ്ങൾ കാലകേയവധം രണ്ടാം ഭാഗത്തെ അനശ്വരമാക്കി.
advertisement
കളിവിളക്കിന് മുന്നില്‍ ആട്ടവും കഥയും കാണാനും കേള്‍ക്കാനും ഓരോ ദിവസവും എത്തിയ ആസ്വാദകര്‍ ഏറെയാണ്. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9.30 വരെയാണ് എട്ട് ദിവസങ്ങളിലും കഥകളി അവതരിപ്പിച്ചത്. കഥകളി ആസ്വാദകര്‍ക്കും വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കും വേണ്ടി കോട്ടയം കഥകളെ അടിസ്ഥാനമാക്കി സദനം ബാലകൃഷ്ണന്‍ ആശാൻ്റെ നേതൃത്വത്തില്‍ കഥകളി ശില്പശാലയും നടത്തിയിരുന്നു.