Indian Naval Academy
പ്രധാനമന്ത്രിയായിരിക്കെ 2009 ജനുവരി എട്ടിന് ഏഷ്യയിലെ പ്രധാന നാവിക പരിശീലന കേന്ദ്രം കണ്ണൂരില്‍ മന്‍മോഹന്‍ സിങ് നാടിന് സമര്‍പ്പിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ സുപ്രധാന അധ്യായത്തിനാണ് മുന്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചത്. കരിപ്പൂരില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലായിരുന്നു അദ്ദേഹമെത്തിയത്. വികസേന മേധാവി അഡ്മിറല്‍ സുരീഷ് മേത്ത, ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറല്‍ സുനില്‍ കെ. ഭാംലെ, അക്കാദമി കമാന്‍ഡിങ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ എം. പി. മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാന വേദിയിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചു. അന്നത്തെ പ്രതിരോധമന്ത്രി എ. കെ. ആൻ്റണി, മുഖ്യമന്ത്രി വി. എസ്. അച്യുതനാനന്ദന്‍, തുടങ്ങി മറ്റ് ഭരണാധിപന്മാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ട 600-ഓളം പേരടങ്ങിയതായിരുന്നു സദസ്സ്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയിരുന്നു അദ്ദേഹം എത്തിയത്.
advertisement
മന്‍മോഹന്‍ സിങ് നാവിക അക്കാദമി രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രസംഗവും ചരിത്രത്തിൻ്റെ ഭാഗമായി. ഇസ്രയേല്‍ പലസ്തീന്‍ അക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. ഇന്ന് രാജ്യം മന്‍മോഹന്‍ സിംങിന് അന്ത്യാജ്ഞലി അര്‍പ്പിക്കുകയാണ്. തൻ്റെ രാഷ്ട്ര സേവനങ്ങള്‍ക്ക് അര്‍ഹിച്ച ബഹുമതി നല്‍കിയാണ് രാജ്യം അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയത്.