സര്‍ക്കാരിൻ്റെ മാത്രമല്ല, ചാരിറ്റി സംഘടനയായ ബൈറൂഹയുടെയും സഹായത്തോടെയാണ് നവീന രീതിയിലുള്ള അത്യാഹിത വിഭാഗം ഒരുക്കിയിട്ടുള്ളത്. സുപ്രണ്ട് ഡോ. വി.കെ. രാജീവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി. സതി, സി.കെ. രമേശന്‍, സി.ഒ.ടി. ഷബീര്‍, എം.പി. അരവിന്ദാക്ഷന്‍, എന്നിവരും സംബന്ധിച്ചു.
അത്യാധൂനിക ഉപകരണങ്ങളും ജീവന്‍ രക്ഷാസംവിധാനവും അത്യാഹിതവിഭാഗത്തില്‍ സജ്ജമാക്കി. അഡ്മിഷന്‍ കൗണ്ടര്‍, റിസപ്ഷന്‍, പോലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അത്യാഹിത വിഭാഗത്തിൻ്റെ ഭാഗമായുണ്ട്. എമര്‍ജന്‍സി വിഭാഗത്തില്‍ ട്രയേജ് സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ രോഗവിവരം കണക്കിലെടുത്ത് മൂന്ന് ദിശയിലേക്ക് മാറ്റുന്നതാണ് സംവിധാനം. ചുവപ്പ്, പച്ച, മഞ്ഞ നിറത്തില്‍ അത്യാഹിതവിഭാഗത്തെ തരംതിരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ റെഡ്‌സോണിലേക്ക് മാറ്റും. ഇവിടെ നാല് കിടക്കയും വെൻ്റിലേറ്ററും ഓക്‌സിജന്‍ സൗകര്യവുമുണ്ട്. യെല്ലോ സോണില്‍ അഞ്ചും ഗ്രീന്‍ സോണില്‍ ആറും കിടക്കകളാണ് സജ്ജീകരിച്ചത്.
advertisement
പട്ടി, പൂച്ച എന്നിവയുടെ കടിയേറ്റ് വരുന്നവര്‍ക്ക് മുറിവ് കഴുകാന്‍ ആനിമല്‍ ബൈറ്റ് വാഷ് ഏരിയ എന്ന നിലയില്‍ പ്രത്യേക മുറിയുണ്ട്. പ്രൊസീജ്യര്‍ റൂം, ഡോക്ടേഴ്‌സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, സ്റ്റോര്‍ മുറി, ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. 2.85 കോടി രൂപയുടെ പ്രവര്‍ത്തിയാണ് ആശുപത്രിയില്‍ നടത്തിയത്.
