4000 കിലോ തൂക്കമുള്ള ശില്പം ശില്പി ഉണ്ണി കാനായി നാല് വര്‍ഷം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. വലത് കൈകൊണ്ട് അനുഗ്രഹിക്കുന്നു. അരയില്‍ ഇടതുകൈ കൊടുത്തിരിക്കുന്നു. ഈ ഭാവത്തിലാണ് ശില്‍പത്തിൻ്റെ രൂപകല്പന. രുദ്രാക്ഷമാല അണിഞ്ഞ് കഴുത്തില്‍ നാഗവും ശിരസില്‍ ഗംഗയും വഹിച്ച് ത്രിശൂലം ചേര്‍ത്തുവച്ച് ഭക്തരെ കടാക്ഷിക്കുന്ന രൂപമാണ്. കളിമണ്ണില്‍ നിര്‍മ്മിച്ച് പിന്നീട് പ്ലാസ്റ്റര്‍ ഒഫ് പാരീസില്‍ മോള്‍ഡ് ചെയ്തെടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്താണ് ശിവ ശില്‍പം പൂര്‍ത്തിയാക്കിയത്.
advertisement
കോണ്‍ക്രീറ്റില്‍ ഉയരം കൂടിയ ശിവ ശില്പങ്ങള്‍ ഉണ്ടെങ്കിലും വെങ്കലത്തില്‍ ഇത്രയും ഉയരത്തിലും തൂക്കത്തിലും ആദ്യമായാണ് നിര്‍മ്മിക്കപ്പെടുന്നത്. തളിപ്പറമ്പിലെ വ്യവസായി മൊട്ടമ്മല്‍ രാജനാണ് ശില്‍പം ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. ശില്പത്തിന് മനോഹാരിത കൂട്ടുന്നതിന് പൂന്തോട്ടവും അലങ്കാര ദീപവും ഒരുക്കിയിട്ടുണ്ട്.
ഭാര്യ അനഘ ആര്‍ലേക്കറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു. ടിടികെ ദേവസ്വം പ്രസിഡൻ്റ് ടി.പി. വിനോദ് കുമാര്‍, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബിജു ടി. ചന്ദ്രശേഖര്‍, പെരിഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. മൊട്ടമ്മല്‍ രാജന്‍, ഓംകാരം ട്രസ്റ്റ് കോഓര്‍ഡിനേറ്റര്‍ കമല്‍ കുന്നിരാമത്ത് എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. ശില്പി ഉണ്ണി കാനായിക്ക് ഗവര്‍ണര്‍ മെമൻ്റോ നല്‍കി.