ഗ്രാമങ്ങളിലെ കവുങ്ങുകളില്‍ നിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്ക കുലകള്‍ പൊളിച്ച്, നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിര്‍മാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തില്‍ രണ്ടാംനാളിലാണ് അടക്കാതൂണുകളുടെ നിര്‍മാണം തുടങ്ങുന്നത്. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടുന്ന സ്ത്രീകളാണ് അടയ്ക്ക തൂണ്‍ നിര്‍മ്മാണത്തിൻ്റെ മേല്‍നോട്ടം വഹിക്കുന്നത്. അടക്കകള്‍ കുലയില്‍ നിന്ന് പറിച്ചെടുത്ത്, തരംതിരിച്ച്, ചരടില്‍ കോര്‍ത്ത് ക്ഷേത്ര തൂണുകളില്‍ വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിൻ്റെ മൂന്നാം ദിനത്തില്‍ രാത്രിയോടെ പൂര്‍ത്തിയാകുന്ന ഈ തൂണുകള്‍, നാലാം നാളില്‍ എത്തുന്നവര്‍ക്ക് നയനമനോഹര കാഴ്ച സമ്മാനിക്കുന്നു.
advertisement
നാലമ്പലത്തിന് മുന്നിലെ തിരുസന്നിധിയില്‍ പത്ത് അടയ്ക്ക തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുന്നത്. ഇത് ആസ്വദിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ ക്ഷേത്രത്തില്‍ എത്താറുണ്ട്. ഫെബ്രുവരി 11 നാണ് നീലിയാര്‍ ഭഗവതിയുടെ തിരുമുടി നിവരല്‍ ചടങ്ങ് നടക്കുക.
