തിങ്കളാഴ്ചയാണ് രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് കാസർഗോട്ടെ സ്വകാര്യ ആശുപത്രി ചികിത്സ തേടി.
ചൊവ്വാഴ്ച രോഗം മൂർച്ഛിച്ചതോടെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ചെമ്മനാട് ആലക്കം പടിക്കാലിലെ ശ്രീജിത്താണ് ഭർത്താവ്. ആറു വയസുള്ള ഒരു കുട്ടിയുണ്ട്. ഒടയംച്ചാലിലുള്ള അശ്വതിയുടെ വീട്ടിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.
Also Read-സംസ്ഥാനത്ത് വീണ്ടും പനി മരണം: വയനാട്ടിൽ നാലു വയസ്സുകാരി മരിച്ചു
ജില്ലയിൽ നിലവിൽ പനി ബാധിച്ച് 619 പേർ ചികിത്സയിലാണ്. ഡെങ്കിപനി സംശയമുള്ള 9 പേരും ആശുപത്രിയിൽ ഉണ്ട്. എന്നാൽ ആരുടെയും പനി ഡെങ്കിപനി ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരാൾ എലിപ്പനി ബാധിച്ച് ചികിത്സയിൽ ഉണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
advertisement
സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം പതിനായിരത്തിലേറെ പേർ ചികിൽസ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ . ഈ മാസം 27 വരെ 1660 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 6 മരണം ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചപ്പോൾ 27 എണ്ണം ഡെങ്കിപ്പനിയെ തുടർന്നാണെന്ന് സംശയ്ക്കുന്നു.
9 എച്ച് വൺ എൻ വൺ മരണങ്ങളും സ്ഥിരീകരിച്ചു. പനിക്കണക്ക് ഇന്നലെ ആരോഗ്യ വകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അവധി ദിവസമായതിനാലെന്നാണ് വിശദീകരണം.