ഇപ്പോൾ നിയമനം സ്റ്റേ ചെയ്യുകയാണെങ്കിൽ സാങ്കേതിക സർവകലാശാലയ്ക്ക് വി സി ഇല്ലാതാകും. അതുകൊണ്ട് ഇപ്പോൾ തീരുമാനം എടുക്കാനാകില്ല. വേണമെങ്കിൽ വെള്ളിയാഴ്ച ഈ വിഷയം പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
Also Read- ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് 10 വിസിമാർ മറുപടി നൽകി; രാജ്ഭവന്റെ തുടർനീക്കം എന്ത്?
advertisement
ഗവർണർ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടിസ് നൽകും. കേസിൽ യുജിസിയെ കേസിൽ കക്ഷിചേർത്തു. സാങ്കേതികവിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസാ തോമസ് ആണ് ഇപ്പോൾ കെടിയുവിന്റെ താൽക്കാലിക വിസി.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് പത്ത് വൈസ് ചാൻസലർമാർ കഴിഞ്ഞ ദിവസം മറുപടി നൽകി. ഇനി രാജ്ഭവന്റെ തുടർനീക്കം എന്തെന്ന് കാത്തിരിക്കുകയാണ് വിസിമാർ. ഹിയറിങ്ങിന് വിളിച്ചാലും ഗവർണർക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാട് കണ്ണൂർ വി സി പരസ്യമാക്കി കഴിഞ്ഞു. ആവശ്യമെങ്കിൽ അഭിഭാഷകരെ അയക്കാനാണ് വി സി മാരുടെ നീക്കം. അതേസമയം സാങ്കേതിക സർവകലാശാല വി സി യോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ചാൻസലറായ ഗവർണർ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
Also Read- സാങ്കേതിക സർവകലാശാല വിസിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ
ഗവർണർ അനുവദിച്ച സമയപരിധിക്കുള്ളിലാണ് 10 വിസി മാരും കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. വി സിമാരുടെ മറുപടി രാജ്ഭവൻ പരിശോധിക്കും. സ്ഥാനത്ത് തുടരാൻ നിയപരമായി അധികാരമുണ്ടെന്നാണ് വി സിമാർ നൽകിയ മറുപടിയുടെ ഉള്ളടക്കം. ചാൻസലർ വിസിമാരെ ഹിയറിങ്ങിന് വിളിക്കുമോ എന്നതും നിർണായകമാണ്. ഗവർണർക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ലെന്ന് കണ്ണൂർ വി സി പരസ്യമാക്കി കഴിഞ്ഞു.
Also Read- സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ സ്പീക്കർ എ എൻ ഷംസീർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു
അതേസമയം ഗവർണർ നിയമിച്ച കെടിയു വിസിക്കെതിരായ നീക്കങ്ങളിലും രാജ്ഭവന്റെ നടപടി ഉണ്ടാകും. ജോലിക്ക് എത്താത്തവരോട് വിശദീകരണം ആവശ്യപ്പെടാൻ വി സിയോട് രാജ്ഭവൻ നിർദേശിച്ചു.