ഇക്കാര്യം പാർട്ടി ഗൗരവത്തോടെ ചർച്ച ചെയ്യും. KNA ഖാദറിന്റെ വിശദീകരണം കൂടി കേൾക്കുമെന്നും എംകെ മുനീർ കോഴിക്കോട് പറഞ്ഞു.
കോഴിക്കോട് ചാലപ്പുറത്ത് കേസരി മാധ്യമ പഠന കേന്ദ്ര ക്യാമ്പസില്‍ ധ്യാനബുദ്ധ പ്രതിമയുൾപ്പെടുന്ന സ്‌നേഹബോധി അങ്കണത്തിന്റെ അനാച്ഛാദന ചടങ്ങിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്.
Also Read-'ഗുരുവായൂരിൽ വിലക്കെന്ത്? മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ സംഘപരിവാർ സ്ഥാപന വേദിയിൽ
അതേസമയം വിഷയത്തിൽ ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമങ്ങളെ കാണുന്നുണ്ട്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിയായിരുന്ന ഗുരുവായൂരിലെ ക്ഷേത്രത്തിന്റെ പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ തനിക്ക് കഴിഞ്ഞുള്ളുവെന്നും അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു. വടക്കേയിന്ത്യയിൽ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ തനിക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ പോകാന്‍ സാധിക്കില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ട്.
എന്തുകൊണ്ടാണ് തനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ കഴിയാത്തത് എന്ന് സംഘപരിവാർ സൈദ്ധാന്തികനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറിനോട് കെഎൻഎ ഖാദർ ചോദിച്ചു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ ആശയമെന്ന് നന്ദകുമാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ച് ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഖാദറിന്റെ പ്രസംഗം.
