വിട്ടുമാറാത്ത ശ്വാസംമുട്ടലും ശരീരവേദനയും സരസുവിൻ്റെ ജീവിതത്തെ ഏറെ പ്രയാസകരമാക്കിയിരുന്നു. കൂട്ടിന് ആരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഇവർക്ക് ചികിത്സയും മരുന്നും പലപ്പോഴും ഒരു ചോദ്യചിഹ്നമായി. കഴിഞ്ഞ വർഷം കുന്നുകരയിൽ നടന്ന ക്യാമ്പിലെത്തിയതോടെയാണ് ഈ ദുരിതത്തിന് അറുതിയായത്. അന്ന് ലഭിച്ച കൃത്യമായ ചികിത്സാ നിർദ്ദേശങ്ങളും മരുന്നുകളും സരസുവിന് നൽകിയ ആശ്വാസം ചെറുതല്ല. ആ വിശ്വാസമാണ്, ചുവടുകൾ വയ്ക്കാൻ പ്രയാസപ്പെട്ടിട്ടും ഇത്തവണയും സരസുവിനെ ഒപ്പം മെഡിക്കൽ ക്യാമ്പിലെത്തിച്ചത്. മരുന്നിനപ്പുറം സ്നേഹത്തോടെയുള്ള പരിചരണവും തുടർചികിത്സയ്ക്കുള്ള ഉറപ്പും സരസുവിന് നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും താൻ ഒറ്റയ്ക്കല്ലെന്ന ഉറപ്പോടെയാണ് സരസു ഇത്തവണ ക്യാമ്പിൽ നിന്ന് മടങ്ങിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 23, 2026 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
"ഞാൻ ഒറ്റയ്ക്കല്ല"; വേദനയുടെ നാലുചുവരുകളിൽ നിന്ന് സരസുവിനെ ചേർത്തുപിടിച്ച് 'ഒപ്പം' മെഡിക്കൽ ക്യാമ്പ്
