കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗൾഫ് മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാന സർവീസ് തുടങ്ങുന്നത്. ശനിയാഴ്ച ടെൽ അവീവിൽ നിന്നെത്തുന്ന ആദ്യ വിമാനത്തിന് സിയാല്‍ എആർഎഫ്എഫ് ജലഹാര വരവേല്‍പ്പ് നൽകും.
also read:മെസി ലോക ഫുട്ബോളറായത് നേർവഴിക്ക് അല്ലേ? ഫിഫ വോട്ടെടുപ്പിൽ കൃത്രിമമെന്ന് ആരോപണം
വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഇസ്രായേൽ സമയം രാത്രി 8.45നാണ് ടെൽ അവീവിൽ നിന്ന് വിമാനം പുറപ്പെടുന്നത്. ശനി, ചൊവ്വ ദിവസങ്ങളിൽ ഇന്ത്യൻ സമയം രാവിലെ 7.50ന് വിമാനം കൊച്ചിയിലെത്തും. അതേ ദിവസം രാത്രി 9.45ന് ടെൽ അവീവിലേക്ക് വിമാനം മടങ്ങിപ്പോകും.
advertisement
ഇതോടെ വെറും ആറു മണിക്കൂറിൽ കേരളത്തിൽ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക് എത്താം. നിലവിൽ കേരളത്തിൽ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക് പറക്കാൻ കഴിയില്ല. തീർഥാടകർ ഗൾഫ് വിമാനത്താവളങ്ങളിൽ നിന്ന് ജോർദാനിലെത്തി അവിടെ നിന്ന് 15 മണിക്കൂറോളം ബസ് യാത്ര നടത്തിയാണ് ജറുസലേമിലേക്ക് എത്തുന്നത്. നേരിട്ട് വിമാന സർവീസ് വന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും.