₹15.5 കോടി ചെലവിൽ നിർമ്മിക്കുന്ന നഗരസഭ ഓഫീസിന് തറക്കല്ലിട്ടു. കൊട്ടാരക്കര രവി നഗറിൽ 1000 പേർക്ക് തൊഴിൽ നൽകുന്ന ഐടി പാർക്കിൻ്റെ ടെൻഡർ–കോൺട്രാക്ട് നടപടികൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു. ₹29 കോടി രൂപ ചെലവിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രം ഗസ്റ്റ് ഹൗസിനുള്ളിൽ പിൽഗ്രിം അമനിറ്റി കേന്ദ്രം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചു. കൂടാതെ ₹18.5 കോടി ചെലവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണത്തിനും അനുമതി നൽകിയതായി അറിയിച്ചു. ബൈപ്പാസ് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
advertisement
നെടുവത്തൂരിൽ തിയറ്റർ സമുച്ചയ നിർമാണം ഉടൻ ആരംഭിക്കുമെന്നും സർക്കാർ ജീവനക്കാർക്കായി പുതിയ ശമ്പളപരിഷ്കരണ കമ്മീഷൻ നിയോഗിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു–പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സന്ദേശം വായിച്ചു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് ആർ അരുൺ ബാബു, നഗരസഭ വൈസ് ചെയർമാൻ എ ഷാജു, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബിന്ദു, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ചന്ദ്രശേഖർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വിദ്യ, രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കേരളം കെ മീര, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
