ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം. സ്ത്രീകളെ വലിച്ചുകീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എയുടെ നേതൃത്വത്തിലാണ് ശബരിമല വിശ്വാസ സംരക്ഷണ ജാഥ നടത്തുന്നത്
ശബരിമല സമരത്തിന് രാഷ്ട്രീയപിന്തുണ വേണ്ടെന്ന് ശശികുമാർ വർമ്മ
ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായി കൊല്ലം ജില്ലയിലാണ് ഇന്ന് പ്രകടനം. ഈ പര്യടനം രാവിലെ ചവറയിൽ നിന്നാണ് ആരംഭിച്ചത്. ഇതിന്‍റെ ഉദ്ഘാടന പരിപാടിക്കിടെയാണ് കൊല്ലം തുളസി വിവാദമായ പ്രസ്താവന നടത്തിയത്. ഒരേസമയം ജഡ്ജിമാരെയും സ്ത്രീകളെയും അധിക്ഷേപിച്ചാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ ജഡ്ജിമാർ ശുംഭൻമാരെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഒപ്പം ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചി കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒരു ഭാഗം സുപ്രീംകോടതിക്കും അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിന് വേണ്ട; സുപ്രീംകോടതി നോട്ടീസ് അയച്ചു
ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയാണ് ജാഥാ ക്യാപ്റ്റൻ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്.
