പ്രേമനെയും രേഷ്മയെയും ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതോടെ ജീവനക്കാർക്കെതിരെ കെഎസ്ആർടിസി നടപടിയെടുക്കുകയും ചെയ്തു. ഇതിന് തുടർച്ചയായാണ് കെഎസ്ആർടിസി അധികൃതർ തെറ്റുതിരുത്തൽ നടപടിയുമായി രംഗത്തെത്തിയത്. വീട്ടിലെത്തി കൺസഷൻ പാസ് കൈമാറുകയായിരുന്നു.
അതിനിടെ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കുകയാണ്. പരാതിക്കാരനായ പ്രേമനൻ സ്ഥിരം പ്രശ്നക്കാരനാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ആരോപിക്കുന്നു. പ്രശ്നമുണ്ടാക്കാൻ ആളെയും കൂട്ടിയാണ് പ്രേമനൻ എത്തിയത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.
advertisement
Also Read- ഒക്ടോബർ ഒന്ന് മുതൽ KSRTC പണിമുടക്ക്; ശമ്പളം നൽകില്ലെന്ന് മാനേജ്‌മെന്റ് മുന്നറിയിപ്പ്
പ്രചരിക്കുന്ന ദൃശ്യങ്ങളും ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ഇതിന് പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. നിലവിൽ പ്രതികളായ അഞ്ച് കെഎസ്ആർടിസി ജീവനക്കാരും സസ്പെൻഷനിലാണ്.