തന്റെ മൃതദേഹത്തിൽ ഒരു റീത്ത് പോലും അർപ്പിക്കരുതെന്ന് അദ്ദേഹം ഏറ്റവും അടുത്തയാളുകളോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, മതപരമായ ചടങ്ങുകൾ പാടില്ലെന്നും സംസ്കാരം പള്ളിയിൽ വെച്ച് നടത്തരുതെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി.സംസ്കാരം കൊച്ചി രവിപുരം ശ്മശാനത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു
വയലാർ രാമവർമ എഴുതി ജി. ദേവരാജൻ ഈണമിട്ട
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി...
എന്ന പാട്ടിന്റെ അകമ്പടിയോടെയായിരിക്കണം തന്നെ യാത്രയയ്ക്കേണ്ടത് എന്നും പറഞ്ഞു വെച്ചാണ് കേരള രാഷ്ട്രീയത്തിലെ ശക്തമായ ശബ്ദം ഇന്ന് വിടവാങ്ങിയത്. കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ ചിതാഭസ്മം ഒരു ഭാഗം അമ്മയെ അടക്കം ചെയ്തിരിക്കുന്ന ഉപ്പുതോട് പള്ളിയിലെ കല്ലറയിൽ ചേർക്കണം എന്നും ചികിത്സയിൽ കഴിയവേ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നു.അന്ത്യാഭിലാഷങ്ങൾ നേരത്തേ സുഹൃത്തിന് എഴുതി നൽകിയിരുന്നു.
advertisement
കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ രാവിലെ 10.15 നായിരുന്നു പിടി യുടെ അന്ത്യം. മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെ വീട്ടിലെത്തിക്കും.
നാളെ ഡിസിസി ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനമുണ്ടാകും. നാളെ വൈകിട്ട് കൊച്ചിയിലാണ് സംസ്കാരം.
