തനിക്ക് മൂന്നാഴ്ചത്തേക്കാണ് വിലക്കേർപ്പെടുത്തിയത് എന്നാൽ ഇൻഡിഗോയെ പൂർണമായി ബഹിഷ്കരിച്ചെന്നും മനോരമ ന്യൂസിനോട് ഇപി ജയരാജൻ പ്രതികരിച്ചു. വിമാനത്തിന് ചെലവ് കൂടുതലാണെന്നും ട്രെയിൻ ആദായമാണെന്നും ജയരാജൻ പറഞ്ഞു.
Also Read-'ഇൻഡിഗോ വൃത്തികെട്ട കമ്പനി; ഇനി ജീവിതകാലത്ത് അതിൽ യാത്ര ചെയ്യില്ല'; ഇപി ജയരാജൻ
ചിലപ്പോൾ കമ്പനി തകർന്നു പോകുമെന്നും ഇൻഡിഗോ പൂട്ടണമെന്ന് ആളുകൾ തീരുമാനിക്കട്ടെയെന്നും ജയരാജൻ പറഞ്ഞു. എല്ലാവരും യാത്രയ്ക്കായി ട്രെയിൻ തെരഞ്ഞെടുക്കണമെന്ന് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്.
advertisement
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
