മീനച്ചിൽ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും നിർധന രോഗികൾക്ക് ആശ്രയമായ ഈ ആശുപത്രിക്ക് എല്ലാ സൗകര്യങ്ങളും ചികിത്സാ വിഭാഗങ്ങളും ഒരുക്കി നൽകിയ കെ എം മാണിക്ക് സർക്കാർ നൽകിയ ഏറ്റവും വലിയ ആദരാഞ്ജലിയാണ് അദ്ദേഹത്തിന്റെ പേരുനൽകി കൊണ്ടുള്ള സർക്കാർ തീരുമാനമെന്ന് മധുരം വിളമ്പിയ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
Also Read- Vijay Babu | 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് പറയരുത്'; വിജയ് ബാബു കേസിൽ ഹൈക്കോടതി
advertisement
എൻ സി പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, നീന ജോർജ്കുട്ടി, തോമസ് പീറ്റർ, ബിജി ജോജോ, ലീന സണ്ണി, സാവിയോ കാവുകാട്ട്, മായ പ്രദീപ്, വിവിധ സംഘടനാ നേതാക്കളായ ടോബിൻ കണ്ടനാട്ട്, കെ അജി, ബിജു പാലുപടവൻ, ജയ്സൺ മാന്തോട്ടം, ജോസ്സുകുട്ടി പൂവേലി, ജോർജ് കുട്ടി ചെറുവള്ളി, മാത്യു നരിതൂക്കിൽ എന്നിവരും മധുരവിതരണത്തിൽ പങ്കാളികളായി. ജനപ്രതിനിധികൾ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു.
പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ എം മാണിയുടെ പേര് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെ എം മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് ബൈപാസിന് മാണിയുടെ പേര് നൽകിയത്. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. 1964 മുതൽ 2019ൽ മരണം വരെ പാലാ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു കെ എം മാണി. 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്.
