മതമൗലികവാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറയുന്നത്. ഇസ്ലാമിക വിശ്വാസത്തേയും ഖുര്‍ആനേയും അവഹേളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഖുര്‍ആനെ പ്രതിരോധത്തിന് വേണ്ടി ഉപയോഗിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ഖുര്‍ആന്‍ കൊണ്ടു വന്നതിലല്ല, പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതും തൂക്കത്തിലുണ്ടായ വ്യത്യാസവുമാണ് പ്രശ്‌നമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. പ്രോട്ടോക്കോള്‍ പാലിച്ച് ഖുര്‍ആന്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നെങ്കിൽ യു.ഡി.എഫും എതിര്‍ക്കുമായിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നതെന്നും കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
advertisement
ബെംഗളൂരുവില്‍ നിന്നുള്ള ബി.ജെ.പി എംപി സ്വര്‍ണക്കടത്തിൽ കേരള സർക്കാരിനെ വിമർശിച്ചപ്പോൾ യു.ഡി.എഫ് എം.പിമാർ മിണ്ടാതിരുന്നത് ബി.ജെ.പിയുടെ ചെലവില്‍ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. കോണ്‍ഗ്രസ് തകര്‍ന്നാലും ബി.ജെ.പി. വളര്‍ന്നാല്‍ പ്രശ്‌നമില്ലെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.