യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ്ക്രസൻ്റുമായി ലൈഫ്മിഷൻ സി.ഇ.ഒ. യു.വി.ജോസ് കരാർ ഒപ്പുവച്ചത് മറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് ഇ.ഡി കരുതുന്നത്. ജോസിനെ ചോദ്യം ചെയ്താൽ മാത്രമേ ഇതിൻ്റെ വിശദാംശങ്ങൾ ലഭ്യമാകൂ. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
യു.ഡി.എഫ്. ഭരണകാലത്ത് പദ്ധതി ഏല്പിച്ച കോസ്റ്റ് ഫോർഡിനെ ഒഴിവാക്കി യൂണിടാക്കിനെ ഏല്പിച്ചത് എന്തിനെന്ന ചോദ്യത്തിനും യു.വി.ജോസ് ഉത്തരം നൽകേണ്ടി വരും. അല്ലെങ്കിൽ ഇതിന് നിർദ്ദേശം നൽകിയത് ആരാണെന്ന് വ്യക്തമാക്കണം. റെഡ് ക്രസൻ്റിനും ലൈഫ് മിഷനും ആശയ വിനിമയത്തിന് കോർഡിനേറ്ററെ നിയമിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് ആരുടെ നിർദ്ദേശപ്രകാരമെന്നും അന്വേഷിക്കുന്നുണ്ട്.
advertisement
ഇതിനിടെ യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ എല്ലാ കത്തിടപാടുകളും ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് എൻ.ഐ.എ.നിർദ്ദേശം നൽകി. രണ്ടു ദിസത്തിനകം രേഖകളുമായി നേരിട്ട് എത്താനാണ് പ്രോട്ടോകോൾ ഓഫിസറോട് ആവശ്യപ്പെട്ടിരിക്കുന്നത്.