ഇസ്മായിൽ പക്ഷക്കാരനായ സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ കാനം ചേരിയിലെ രാജേന്ദ്രനെ താക്കീതിലൊതുക്കിയാൽ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനെതിരിയെും പാർട്ടിയിലെ ഒരു വിഭാഗത്തിന് വലിയ അമർഷമുണ്ട്.
Also Read സ്ഥാനാർഥിയാകാൻ എത്ര രൂപ കെട്ടിവയ്ക്കണം; എത്ര രൂപ ചെലവഴിക്കാം; അറിയേണ്ടതെല്ലാം
കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആർ. രാജേന്ദ്രനെഅവരോധിക്കാൻ കാനം നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തെ തുടർന്ന് ഇതുവരെ ജില്ലയിൽ സ്ഥിരം സെക്രട്ടറിയെ നിമയമിക്കാനായില്ല. എൻ. അനിരുദ്ധൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ താൽക്കാലിക ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്നാകരനും ഇപ്പോൾ കെ.ആർ ചന്ദ്രമോഹനുമാണ് ചുമതല വഹിക്കുന്നത്.
advertisement
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി വൈകിപ്പിക്കാമെന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ നിലപാട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പും നടപടിയും തമ്മിൽ ബന്ധമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. ജില്ലാ നേതൃയോഗത്തിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ ജില്ലക്ക് പുറത്തുള്ള ഏതെങ്കിലും നേതാവിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനും ആലോചനയുണ്ട്.
