എന്നാൽ നാലു ദിവസം മുമ്പ് കടയുടെ വാടക കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചാണ് അധികൃതര്‍ കട അടപ്പിക്കുകയായിരുന്നു. ഉണ്ടായിരുന്ന ഏക വരുമാന മാർഗം നിലച്ചതോടെ പ്രസന്ന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാല് ദിവസമായി കടക്ക് മുന്നില്‍ ഇവർ സമരം ചെയ്തുവരികയാണ്. ഈ വിവരം അറിഞ്ഞാണ് വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി യൂസഫലി രംഗത്തെത്തിയത്.
പ്രളയവും കൊവിഡ് ലോക്ക് ഡൗണും വന്നതോടെ പ്രസന്നയുടെ കടയിലെ വരുമാനം ഏറെക്കുറെ നിലച്ചിരുന്നു. തുച്ഛമായ വരുമാനം വീട്ടുചെലവിന് സഹായകരമായിരുന്നു. ലോക്ക്ഡൌൺ കാരണം വാടക നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പ്രസന്ന. ഇതോടെയാണ് വാടക കുടിശിക നൽകിയില്ലെന്ന് പറഞ്ഞ് അധികൃതർ കട പൂട്ടിച്ചത്. കട ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ സാധനങ്ങളെല്ലാം വാരി പുറത്തിട്ടത് വലിയ വാർത്തയായിരുന്നു.
advertisement
സംഭവം വിവാദമായതോടെ നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. കുടിശിക തവണകളായി അടയ്ക്കാൻ അവസരം നൽകാമെന്നും ജി സി ഡി എ ചെയർമാൻ വി സലീം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസന്നയ്ക്ക് സഹായവാഗ്ദാനവുമായി യൂസഫലി രംഗത്ത് വന്നത്.
നേരത്തെ ടി. ജെ. വിനോദ് എം. എൽ. എ. പ്രസന്നകുമാരിയെ സന്ദർശിയ്ക്കുകയും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്നത്തിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ ഒഴിപ്പിക്കൽ അനുവദിക്കാനാകില്ലെന്ന് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. ഇത് സർക്കാർ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കട തുറക്കാതെ വീട്ടിലേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രസന്ന കുമാരി.
