വേനൽത്തുമ്പി കലാജാഥ ഉദ്ഘാടനം ചെയ്യാനാണ് കഴിഞ്ഞ ദിവസം മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിച്ചത്. ചടയമംഗലം കുരിയോട് ജംക്‌ഷന് സമീപം എത്തിയപ്പോൾ ഹോൺ തകരാറിലാകുകയായിരുന്നു. ഹോണ്‍ അമര്‍ത്തി പിടിച്ച ശേഷം റിലീസ് ആയില്ല. ഇതു ഹോണ്‍ മുഴങ്ങി കൊണ്ടിരിക്കാന്‍ കാരണമായി. പിന്നീട് തകരാർ പരിഹരിച്ചശേഷം മന്ത്രി കൊട്ടാരക്കരയ്ക്ക് യാത്ര തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാറിന്‍റെ ടയർ ഊരിത്തെറിച്ച് അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. കാറിന്‍റെ വേഗത 20 കിലോമീറ്ററിൽ താഴെ ആയിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ധനവകുപ്പ് മന്ത്രിമാരുടെ വാഹനത്തിന്‍റെ ചുമതലയുള്ള വിനോദസഞ്ചാരവകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
advertisement
രാത്രിയിൽ തിരുവനന്തപുരം കുറവൻകോണത്ത് വെച്ചാണ് മന്ത്രി കെ എൻ ബാലഗോപാലിന്‍റെ കാർ അപകടത്തിൽപ്പെട്ടത്. കാറിന്‍റെ പിന്നിലെ ഒരു ടയർ ഡിസ്ക്കോടെ ഊരിത്തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്ന കാർ റോഡിൽ ഉരസി നിൽക്കുകയായിരുന്നു. 20 കിലോമീറ്ററിൽ താഴെ മാത്രം വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ടയർ ഊരിത്തെറിച്ചിട്ടും കാർ മറിയാതെ രക്ഷപെടുകയായിരുന്നു.
കാലപ്പഴക്കമുള്ളതിനാലാണ് ടയർ ഡിസ്ക്കോടെ ഊരിത്തെറിക്കാനിടയായതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലേറെ കിലോമീറ്റർ ഓടിയ കാറാണ് ധനമന്ത്രിയുടെ ഔദ്യോഗിക വാഹനം.
