Also Read- പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ആർക്കുള്ള സന്ദേശമാണിതെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. മുൻപ് മുസ്ലിംലീഗ് നേതാവായിരുന്ന കെ ടി ജലീൽ പിന്നീട് പാർട്ടിയിൽനിന്ന് പുറത്താവുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിക്കുകയുമായിരുന്നു. അന്നുമുതൽ ഇന്നുവരെ ലീഗിന്റെ ശക്തനായ വിമർശകനാണ് കെ ടി ജലീൽ.
advertisement
സ്വർണക്കടത്തു കേസിലും യുഎഇയിൽ നിന്ന് അനധികൃതമായി ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്ത സംഭവത്തിലും കെ ടി ജലീൽ ആരോപണം നേരിടുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും ഇതുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിൽ ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കെ ടി ജലീലിനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊച്ചിയിൽ ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം മുൻ പൊതുമരാമത്ത് മന്ത്രിയെ അറസ്റ്റ് ചെയ്തത്.
