TRENDING:

Murders in Kerala | മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് 1065 കൊലപാതകങ്ങൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും പാലക്കാട്ടും

Last Updated:

ഈ കാലയളവില്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായ സംഭവവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1065 കൊലപാതകങ്ങള്‍ (Murders in Kerala) നടന്നതായി റിപ്പോർട്ട്. 2019 മുതല്‍ 2022 മാര്‍ച്ച്‌ 8 വരെയുള്ള കണക്ക് പ്രകാരമാണിത്. അവസാനം മൂന്ന് വർഷത്തിനിടെ കൊലപാതകങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. 2019ൽ 319 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പകുതിയിലേറെ അടച്ചിടൽ നിയന്ത്രണമുണ്ടായിരുന്ന 2020ൽ 318 കൊലപാതക കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. 2021ൽ 353 കൊലപാതകങ്ങളാണ് നടന്നത്. ഈ വർഷം മാർച്ച് എട്ടാം തീയതി വരെ മാത്രം 75 കൊലപാതകങ്ങൾ നടന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം റൂറൽ പൊലീസാണ്. 104 കൊലപാതകങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കേസെടുത്തത് 104 എണ്ണത്തിലാണെങ്കിലും തിരുവനന്തപുരം റൂറലിൽ ആകെ 107 കൊലപാതകങ്ങൾ ഇക്കാലയളവിൽ നടന്നു. 81 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്ത പാലക്കാടാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

ഒറ്റയ്ക്കു താമസിക്കുന്നവരും വയോധികരുമായ 38 പേര്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സംഘടിത ആക്രമണങ്ങളില്‍ 83 പേരാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായ സംഭവവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. . തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -104. രണ്ടാമത് പാലക്കാട്-81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർ കൊല്ലപ്പെടുന്ന സംഭവങ്ങളിൽ സംസ്ഥാനത്ത് വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഇത്തരത്തിലുള്ള കൊലപാതക കേസുകൾ കൂടുതലായി നടന്നത്. ഇവിടെ 12 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.

advertisement

Also Read- നാലു മാസത്തിനിടെ രണ്ടാംതവണ; 24 മണിക്കൂറിനിടെ 2 കൊലപാതകം ആവർത്തിച്ച് ആലപ്പുഴയ്ക്ക് ശേഷം പാലക്കാട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2021ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ആറ് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചത്. ഈ വർഷം ആലപ്പുഴയിലും പാലക്കാട്ടുമായി ആറ് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത്, ആലപ്പുഴ തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപ്, ആലപ്പുഴയിൽ ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ, എസ്ഡിപിഐ പ്രവർത്തകനായിരുന്ന ഷാൻ എന്നിവരും കൊല്ലപ്പെട്ടത് ഈ വർഷമാണ്. കൂടാതെ ഇടുക്കിയിൽ എഞ്ചിനിയറിങ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജും ഈ വർഷമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട്ട് ഒരു ആർ എസ് എസ് നേതാവായിരുന്ന ശ്രീനിവാസും എസ് ഡി പി ഐ നേതാവായ സുബൈറും കൊല്ലപ്പെട്ടു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Murders in Kerala | മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് 1065 കൊലപാതകങ്ങൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും പാലക്കാട്ടും
Open in App
Home
Video
Impact Shorts
Web Stories