ലീഗിനെ എല്ലാവർക്കും ആവശ്യമാണ്. എന്നാൽ ലീഗിന് എല്ലാവരെയും ഉൾക്കൊള്ളാനാകില്ല. എൽഡിഎഫിലേക്ക് ലീഗിനെ ആരും ക്ഷണിച്ചിട്ടില്ല. ലീഗ് മുന്നണി മാറാനുള്ള രാഷ്ട്രീയസാഹചര്യവുമില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തുക തന്നെയാണു ലക്ഷ്യം. എന്നാൽ, ദേശീയതലത്തിൽ ഫാഷിസത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. മതനിരപേക്ഷ കാഴ്ചപ്പാടുള്ള കോൺഗ്രസും സിപിഎമ്മും ഇക്കാര്യത്തിൽ ഒന്നിച്ചുനിൽക്കണം- മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
advertisement
Also Read- സസ്പെൻഷനുശേഷം സൈനികർക്ക് അഭിവാദ്യവുമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ
ഭരണമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത പാർട്ടിയൊന്നുമല്ല ലീഗ്. എന്നാൽ എക്കാലത്തും പ്രതിപക്ഷത്തിരിക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. ആർഎസ്എസ് അനുകൂലിയായ ഗവർണറെ മുസ്ലിം ലീഗ് ശക്തമായി എതിർക്കും. മുസ്ലിം സംഘടനകളെ പിണറായി സർക്കാർ പലരീതിയിലും പ്രലോഭിപ്പിക്കുകയാണ്. എന്നാൽ വഖഫ് ബോർഡ് വിഷയത്തിൽ ഉൾപ്പെടെ മുസ്ലിം ലീഗ് പറഞ്ഞിടത്താണ് കാര്യങ്ങൾ വന്നുനിന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.