സപ്ലൈകോയുടെ ഓണം സമ്മാനമഴ വിജയികൾക്കുള്ള സ്വർണം വിതരണത്തോടൊപ്പമാണ് ഉദ്യോഗസ്ഥർക്കും സമ്മാനം പ്രഖ്യാപിച്ചിരുന്നത്. വിവാദത്തെത്തുടർന്ന് വെള്ളിയാഴ്ച ഓണം സമ്മാനമഴ വിജയികൾക്കുമാത്രം സ്വർണം നൽകിയാൽമതിയെന്നു സപ്ലൈകോ ഉത്തരവിറക്കി. ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തവകയിൽ 55 കോടിരൂപയാണ് റേഷൻവ്യാപാരികൾക്ക് കമ്മീഷനായി സർക്കാർ നൽകാനുള്ളത്.
Also read- പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ആദ്യം കമ്മീഷൻ നൽകാമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് പിൻമാറുകയായിരുന്നു. ഓണക്കിറ്റ് തയാറാക്കുന്നതിൽ മേഖലാ മാനേജർക്കും അഡീഷണൽമാനേജർമാർക്കും എന്തു പങ്കാണുള്ളതെന്ന് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ അഭിപ്രായമുണ്ടായി. ഇതിനായി അധ്വാനിച്ചത് ഡിപ്പോ മാനേജർമാരാണെന്നും അവരെ ആദരിക്കുന്നതിൽ തെറ്റില്ലെന്നും അഭിപ്രായം ഉയർന്നു.
advertisement
അതിനാൽ മാനേജർമാർക്കുള്ള സ്വർണനാണയം നൽകേണ്ടതില്ലെന്ന് കോർപ്പറേഷന്‍റെ ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ നിർദേശിച്ചു. ഇതോടെയാണ് ഡിപ്പോ മാനേജർമാർക്കു മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. റേഷൻവ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെങ്കിലും ഇതുവരെ കമ്മീഷൻ തുക നൽകിയിട്ടില്ല. ഇതാണ് ഉദ്യോഗസ്ഥർക്ക് സ്വർണം നൽകുന്നതിനെ റേഷൻവ്യാപാരികൾ എതിർക്കാനുള്ള പ്രധാന കാരണം.
