ഇന്നലെ ഇറുപത്തിയേഴാം സാക്ഷി സൈതലവിയും കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്നായിരുന്നു സൈതലവി കോടതിയിൽ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതിൽ ആറു പേർ മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്. കേസിലാകെ 122 സാക്ഷികളാണ് ഉള്ളത്.
അതേസമയം, കൂറുമാറിയ സുനിൽകുമാറിന്റെ കണ്ണ് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വീഡിയോയിൽ കാഴ്ചക്കാരനായി സുനിൽകുമാറിനെയും കാണാം. എന്നാൽ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്.
advertisement
Also Read- നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി വി.ശിവന്‍കുട്ടി അടക്കം 5 പ്രതികള്‍ കോടതിയിൽ ഹാജരായി
അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ ഹൈക്കോടതി ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
Also Read- പ്രതിഷേധം; കോട്ടയം ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി
ഓഗസ്റ്റ് ഇരുപതിനാണ് കേസില എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. മണ്ണാർക്കാട് SC - ST കോടതിയുടേതായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ജാമ്യം റദ്ദാക്കിയത്.
ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചായിരുന്നു വിചാരണ കോടതിയുടെ വിധി. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്.