രാഷ്ട്രീയ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ പിന്നാക്ക വിഭാഗങ്ങളെ പൂർണ്ണമായും അവഗണിച്ചതായും സച്ചിദാനന്ദ സ്വാമികൾ ആരോപിച്ചു. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത നവോത്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമായി, അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങൾ രാഷ്ട്രീയമായി പുറന്തള്ളപ്പെടുകയാണ്. ഈഴവ സമുദായത്തിന് ചില സീറ്റുകൾ ലഭിച്ചെങ്കിലും വിശ്വകർമ, ധീവര, എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചത് രാഹുൽ ഗാന്ധിയോട് മാത്രമല്ല, എൽഡിഎഫിനോടും എൻഡിഎയോടും പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർഥിപട്ടിക പുറത്തുവന്നപ്പോൾ പിന്നാക്ക വിഭാഗത്തിന് നീതി ലഭിച്ചെന്ന് പറയാൻ സാധിക്കില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു.ഈ അവഗണന എല്ലാ രാഷ്ട്രീയ മുന്നണികളുടെയും ഭാഗത്തുനിന്നുണ്ടായ ശരിയായ നയമല്ലെന്നും അദ്ദേഹം വിമർശിച്ചു.
advertisement
പുതുയുഗയാത്രയുടെ സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠം 18 പേരുടെ പട്ടിക നൽകിയിരുന്നു. ഈ നടപടിയെ വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചിരുന്നു.
