Also Read- കോട്ടയത്ത് വാടകവീട്ടിലെ ഗുണ്ടാ ആക്രമണം; നടന്നത് പെൺവാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടൽ
ബുധനാഴ്ച പുലർച്ച് ഒന്നരയോടെയാണ് സുനിൽകുമാറും സംഘവും പരുന്തുംപാറയിൽ എത്തിയത്. വിജനമായ പ്രദേശത്ത് ഒരാൾ നിൽക്കുന്നത് കണ്ട് എസ്എച്ച്ഒയും പൊലീസുകാരും വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി. നിമിഷങ്ങൾക്കകം പൊലീസ് സംഘം ഇയാളെ വളഞ്ഞു. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ജീവനൊടുക്കാൻ എത്തിയതാണെന്ന് പൊലീസ് സംഘത്തിന് മനസ്സിലായി. സാന്ത്വനവും ഉപദേശവുമായി സുനിൽകുമാറും സംഘവും ആത്മധൈര്യം നൽകിയതോടെ യുവാവ് കാര്യങ്ങൾ തുറന്നുപറഞ്ഞു.
advertisement
Also Read- ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
ബിടെക് ബിരുദധാരിയാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യാ മുനമ്പിൽ ചാടി ജീവനൊടുക്കാൻ എത്തിയതാണ്. പൊലീസ് എത്താൻ നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ താൻ കൊക്കയിലേക്ക് ചാടുമായിരുന്നുവെന്നും യുവാവ് പറഞ്ഞു. തുടർന്ന് പട്രോളിങ് അവസാനിപ്പിച്ച് യുവാവിനെയും കൂട്ടി പൊലീസ് വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് മടങ്ങി. അവശനായിരുന്ന യുവാവിന് ഭക്ഷണവും വെള്ളവും നൽകി. ഇതിനിടെ ബന്ധുക്കളുടെ വിലാസം ശേഖരിച്ച് അവരെ വിവരമറിയിച്ചു.
Also Read- നിർബന്ധിത മതപരിവർത്തനമെന്ന പരാതി; ഭാര്യയെയും മകനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി
രാവിലെ ബന്ധുക്കൾ എത്തുന്നതുവരെ എസ്ഐ ഇപി ജോയി, എ എസ് ഐ അനിൽ, സിപിഒമാരായ ജിനീഷ് ദാസ്, അനീഷ് എന്നിവർ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയാണ് യുവാവ് മടങ്ങിയതെന്ന് സുനിൽകുമാർ പറഞ്ഞു.
Also Read- ബേബി ശാലിനിയുടെ ആദ്യനായകന്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി; അറിയാമോ പഴയ കുട്ടിനടനെ?
