ഒരു പാത്രത്തിൽ ഏഴും എട്ടും പേർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ടവരാണ് ഒന്നിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതെന്നും ഇന്ത്യയിലെ ജനങ്ങൾ ഇത് കാണണമെന്നും പിവി അൻവർ വീഡിയോയിൽ പറയുന്നു.
നേരത്തേ, രണ്ട് തവണ അൻവർ സിയറ ലിയോണിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരുന്നു. ഇത് രണ്ടാം തവണ ആണ് അൻവർ വിദേശത്ത് നിന്നും വീഡിയോ സന്ദേശം നൽകുന്നത്. താൻ വ്യാപാര ആവശ്യാർത്ഥം സിയറ ലിയോണിൽ ആണെന്നും ഏറെ വൈകാതെ മടങ്ങി വരും എന്നും ആയിരുന്നു ഇതിന് മുൻപ് ഫെബ്രുവരി ആറിനുള്ള വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നത്.
advertisement
പിന്നാലെ ഈ മാസം പതിനൊന്നിന് നാട്ടിൽ തിരിച്ചെത്തുമെന്ന മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരുന്നു. നിലമ്പൂരിൽ ഒരിക്കൽ കൂടി മത്സരിക്കാൻ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു പി വി അൻവറിന്റെ പ്രതികരണം വന്നത്. പുതിയ വീഡിയോയ്ക്ക് താഴെ നേതാവിനോട് പെട്ടെന്ന് മടങ്ങി വരാൻ ആവശ്യപ്പെടുന്നവരും നിരവധിയാണ്.
വ്യാപാര ആവശ്യാർത്ഥം സിയറ ലിയോണിൽ ആണെന്നും ഏറെ വൈകാതെ മടങ്ങി വരും എന്നും ആണ് അൻവർ അറിയിച്ചിരിക്കുന്നത്. അൻവറിന്റെ അസാന്നിധ്യം കോൺഗ്രസ് വലിയ തോതിൽ ചോദ്യം ചെയ്യുകയും പ്രതിപക്ഷ നേതാവ് നിലമ്പൂരിലെ വേദിയിൽ വച്ച് വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ആയിരുന്നു ആദ്യ പ്രതികരണം.
കഴിഞ്ഞ മാസം അവസാനം പി വി അൻവർ നാട്ടിൽ എത്തും എന്ന് പ്രചരണം ഉണ്ടായെങ്കിലും അദ്ദേഹം വിദേശത്ത് തന്നെ തുടരുക ആയിരുന്നു. തെരഞ്ഞെടുപ്പിൽ അൻവറിനു പകരം ആര് എന്ന ചോദ്യം ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ ആയിരുന്നു സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ച് അൻവറിനു തന്നെ അവസരം നൽകാൻ തീരുമാനിച്ചത്. അൻവർ പതിനൊന്നിന് നാട്ടിൽ വന്നാലും എന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങാൻ സാധിക്കും എന്ന് പറയാൻ കഴിയില്ല. അൻവറിന്റെ ഈ ഘട്ടത്തിലെ വിഡിയോ സന്ദേശം പാർട്ടി പ്രവർത്തകർക്കും അണികൾക്കും വലിയ ആശ്വാസം തന്നെ ആണ്.