TRENDING:

സബ് കലക്ടറിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ MLA മാപ്പ് പറയണമെന്ന് പ്രതിപക്ഷം

Last Updated:

സിപിഎം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്.
advertisement

വനിതാ ശാക്തീകരണം പ്രസംഗിക്കുന്ന സിപിഎം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ ജീർണ്ണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ സ്ത്രീ സമത്വവും നവോത്ഥാനവും എന്താണെന്ന് തെളിഞ്ഞെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ മുനീർ പ്രതികരിച്ചു.

Also read: സബ് കളക്ടറെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ MLA യോട് സിപിഎം വിശദീകരണം തേടും

അതേസമയം മൂന്നാർ വിഷയത്തിന് കാരണം ഉദ്യോഗസ്ഥയുടെ മനോഭാവമാണെന്നായിരുന്നു മന്ത്രി എം.എം മണിയുടെ പ്രതികരണം. ഇതിന് പിന്നിൽ ശക്തികളുണ്ട്. വരുന്ന ഉദ്യോഗസ്ഥരെല്ലാം അവർക്ക് തോന്നുന്ന നിലപാടുകളാണ് എടുക്കുന്നത്. വെങ്കിട്ടരാമൻ മുതലുള്ള ഉദ്യോഗസ്ഥർ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സബ് കലക്ടറിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ MLA മാപ്പ് പറയണമെന്ന് പ്രതിപക്ഷം