ഉത്തരവിന്റെ പ്രധാന വിശദാംശങ്ങൾ
ഭൂമി ഏറ്റെടുക്കൽ ഇങ്ങനെ
മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിവരങ്ങൾ താഴെ പറയും പ്രകാരമാണ്.
എറണാകുളം: 152.05 ഹെക്ടർ (മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലെ 17 വില്ലേജുകൾ).
കോട്ടയം: 119.89 ഹെക്ടർ (കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ 13 വില്ലേജുകൾ).
ഇടുക്കി: 31.64 ഹെക്ടർ (തൊടുപുഴ താലൂക്കിലെ 3 വില്ലേജുകൾ).
ഈ ഉത്തരവോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
advertisement
പദ്ധതിച്ചെലവും വിഹിതവും
ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 50 ശതമാനം തുക (1,900 കോടി രൂപ) സംസ്ഥാന സർക്കാർ കിഫ്ബി (KIIFB) വഴി നൽകും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതിൽ ഉൾപ്പെടും. ബാക്കി പകുതി തുക കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്.
പ്രധാന നാഴികക്കല്ലുകൾ
- ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക്: ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കി ജില്ല ആദ്യമായി റെയിൽവേ ശൃംഖലയുടെ ഭാഗമാകും.
- തീർത്ഥാടകർക്ക് ആശ്വാസം: ശബരിമല തീർത്ഥാടകർക്ക് ഏറ്റവും വലിയ യാത്രാസൗകര്യമായി ഈ പാത മാറും.
- ചരിത്രം: 1997-98 റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. നിലവിൽ അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ പാതയും പെരിയാറിന് കുറുകെയുള്ള പാലവും പൂർത്തിയായിട്ടുണ്ട്. ആകെ 111 കിലോമീറ്ററാണ് നിർദിഷ്ട പാതയുടെ നീളം.
കേന്ദ്ര സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്ന ഈ പദ്ധതി, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കിയതോടെയാണ് വീണ്ടും സജീവമായത്. സ്ഥലമേറ്റെടുപ്പ് നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് റവന്യൂ വകുപ്പ് കളക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.
